Author name: tripeat

ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടിൽ: ബദാമി – ഐഹോൾ – പട്ടടയ്ക്കൽ

ഷിനിത്ത് പാട്യം യാത്ര തുടരുകയാണ് … കാഴ്ചകളുടെ പുതിയ പറുദീസകൾ തേടികൊണ്ട്… ഓരോ യാത്രയും അവനവനിലേക്കുളള മടക്കം തന്നെയാണ്.ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യ കുലത്തിന്റെ യാത്രകളൊക്കെ തന്നെയും ആന്തരികമായ അന്വേഷണമാണ്. യാത്രകൾ ജീവിതാനുഭവങ്ങൾക്ക് നിറം പകരുകയും വിവിധ സംസ്കാരങ്ങളുടെ ഉൾചേരലുകൾക്ക് സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. യാത്രകളോടുളള മോഹം എന്നിൽ വളർത്തിയ പ്രിയ കൂട്ടുകാരൻ  ഷിജിൻ പറമ്പത്തിനെ ഓരോ യാത്രയിലും  ഞാൻ ഓർക്കാറുണ്ട്. ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ബദാമി, പട്ടടയ്ക്കൽ, ഐഹോൾ എന്നിവിടങ്ങളിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.. ഇതിനിടയിൽ […]

ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടിൽ: ബദാമി – ഐഹോൾ – പട്ടടയ്ക്കൽ Read More »

പൂക്കളുടെ താഴ് വരയിലേക്ക് ഒരു സ്വപ്നയാത്ര

അരുവികളും വെള്ളച്ചാട്ടങ്ങളും കടന്ന് കോടമഞ്ഞില്‍ ചെറു ചാറ്റല്‍ മഴയും ആസ്വദിച്ച് ഉത്തരാഖണ്ഡിലെ സ്വര്‍ഗ്ഗത്തിലേക്ക്‌ സുൽത്താൻ റിഫായി “മഞ്ഞപ്പൂക്കളും ചുറ്റും മലകളും”പൂക്കളുടെ താഴ് വരയെക്കുറിച്ച് വായിച്ചറിഞ്ഞപ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തിയത് നീലകാശം പച്ചകടല്‍ ചുവന്ന ഭൂമി എന്ന സിനിമയില്‍ സണ്ണിവെയ്ന്‍ പറഞ്ഞ ഈ ഡയലോഗാണ്. മഞ്ഞ നിറത്തില്‍ മാത്രമല്ല പല നിറങ്ങളിലുള്ള അപൂര്‍വയിനം സസ്യജാലകങ്ങളുണ്ട് പൂക്കളുടെ താഴ്വരയില്‍. ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലാണ് പൂക്കളെ കൊണ്ട് സമ്യദ്ധമായ വാലി ഓഫ് ഫ്ളവേഴ്സ് അഥവാ പൂക്കളുടെ താഴ് വര സ്ഥിതി ചെയ്യുന്നത്.

പൂക്കളുടെ താഴ് വരയിലേക്ക് ഒരു സ്വപ്നയാത്ര Read More »

കൊടുംകാട് , കൂറ്റാക്കൂരിരുട്ട്, കേടായ ബൈക്ക്, കരിവീരൻ… ആഹ…!

ആനത്താര – ഒന്നാം ഭാഗം അശ്വിൻ ആരണ്യകം എത്ര തവണ പോയാലും ചില വഴികളിൽ എനിക്ക് ഗൂഗിൾ മാപ്പ് ഓൺ ചെയ്തില്ലെങ്കിൽ വഴി തെറ്റിക്കാണുമോ എന്നൊരു സംശയമാണ്. കാടിനകത്ത് ജിപിഎസ് ഇല്ലാതെ മുൻപോട്ട് പോകലും സാധിക്കുമെന്നു തോന്നുന്നില്ല. ഇവയെല്ലാം വന്നിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളു !!! എന്നാൽ ഇവയൊക്കെ വരുന്നതിനു മുൻപ് ഭൂമിയിൽ അടയാളപ്പെടുത്തപ്പെട്ട വഴികളാണ്  ‘ആനത്താരകൾ’ പൂർവികർ  പോയ വഴികളിലൂടെ തലമുറകൾ കഴിഞ്ഞിട്ടും അവരെല്ലാവരും വഴി  തെറ്റാതെ ഇന്നും സഞ്ചരിക്കുന്നു. ഒരിക്കൽ സഞ്ചരിച്ചു പോയാൽ പിന്നെ

കൊടുംകാട് , കൂറ്റാക്കൂരിരുട്ട്, കേടായ ബൈക്ക്, കരിവീരൻ… ആഹ…! Read More »

ധനുഷ്കോടിയിൽ നിന്ന് അനങ്ങാതെ കിടക്കുന്ന കടലിനെ എടുത്ത് പോരാൻ തോന്നി

സൂരജ് കല്ലേരി Photograph by : രാഹുൽ ബി.ജെ കലൂരെത്തിയേ ഉള്ളൂവെന്ന് അമൽ പറഞ്ഞവസാനിപ്പിച്ചു.ഞാനപ്പോൾ സ്റ്റേഷനിലെത്തിയിട്ടില്ല ട്രെയിൻ പുറപ്പെടാൻ പതിനഞ്ച് മിനുട്ടോളം ബാക്കിയുണ്ട്.ഓടിക്കിതച്ച് ഒരു ബോഗിയിൽ കയറിപ്പറ്റി.അവനപ്പോഴേക്ക് എവിടെയോ കയറിയിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ അവൻ വിളിച്ചു തൊട്ടടുത്ത ബോഗിയിലേക്ക് എങ്ങനെയോ അവൻ ഓടിയെത്തി. വാതിലിനപ്പുറത്തേക്ക് തലയിട്ട് ഞങ്ങളാ ഓട്ടത്തിന്റെ സാഹസത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ധനുഷ്കോടിയിലേക്കുള്ള യാത്രയക്ക് വന്നു ചേർന്ന ഈ ചടുലമായ തുടക്കത്തിൽ ഞങ്ങളാകെ എക്സൈറ്റഡായിരുന്നു. തൃശ്ശൂരിൽ നിന്ന് രാഹുൽ കയറുമ്പോഴേക്ക് തിരക്കെല്ലാമൊഴിഞ്ഞ് ബോഗിയിലൊരു പ്രത്യേക അന്തരീക്ഷം രൂപം കൊണ്ടു.

ധനുഷ്കോടിയിൽ നിന്ന് അനങ്ങാതെ കിടക്കുന്ന കടലിനെ എടുത്ത് പോരാൻ തോന്നി Read More »

രുചിയിലെ ജി – പാർലെ ജി

തയ്യാറാക്കിയത് : രാഹുൽ കെ ആർ പാർലെ ജി ബിസ്കറ്റുകൾക്ക് ഒരുപാട് കഥ പറയാനില്ലേ?  ആ മഞ്ഞ പാക്കറ്റിലെ മധുര ബിസ്കറ്റുകൾ! എന്താണ് പാർലെ ജി യിലെ ജി? ‘പാർലെ ജി’യിലെ ‘ജി’ ഗ്ലൂക്കോസിലെ ജി ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗ്ലുക്കോസ് ബിസ്കറ്റുകൾ എന്ന നിലയിൽ ബ്രാൻഡ് ചെയ്യപ്പെട്ട പാർലെ ജി, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബിസ്കറ്റുകളിൽ ഒന്നാണ്. ഒരു കാലത്തെ ട്രെൻഡിങ് ഇന്ത്യൻ സൂപ്പർ ഹീറോ ശക്തിമാൻ ബ്രാൻഡ് അംബാസഡർ ആയിരുന്നു എന്ന് ആലോചിക്കുമ്പോൾ നമുക്ക്

രുചിയിലെ ജി – പാർലെ ജി Read More »

ഒരു ട്രെയിൻ യാത്രയിൽ മുക്കിയെടുത്ത ബിസ്ക്കറ്റ് കഷണങ്ങൾ

ബിസ്ക്കറ്റ് കഥകൾ അർച്ചന നാലു മുതൽ ഏഴുവരെയുള്ള പ്രായത്തിൽ സ്ഥിരമായി ചായപ്പാത്രം കടന്നാക്രമിച്ച പാർലേജിയോടുള്ള ഒടുങ്ങാത്ത അമർഷമായിരുന്നു പിന്നീട് ബിസ്കറ്റ് എന്ന വർഗത്തിനോട് തന്നെ വെറുപ്പ് തോന്നാൻ കാരണം. പിന്നീടങ്ങോട്ട് വഴിയെ തടഞ്ഞു നിർത്തിയും വീട്ടിലേക്ക് വലിഞ്ഞുകയറിയും വരുന്ന ബിസ്ക്കറ്റുകളിൽ അലങ്കാരപ്പണിയുടെയും, ഉള്ളിൽ ഒളിച്ചിരിക്കുന്ന ക്രീമിൻ്റെയും യോഗ്യത നോക്കി ചിലതിനെ തിരഞ്ഞെടുത്തു. എന്നാൽ ബിസ്ക്കറ്റ് മറ്റൊന്നിനും പകരക്കാരനാകാതെ ഏറ്റവും വേഗത്തിൽ  തിരഞ്ഞെടുക്കുന്നതും  ഊർജവും വിനോദവും സന്തോഷവുമൊക്കെ ആയി തീരാൻ ഒരേ യാത്രയിലെ തന്നെ നിരവധി സാഹചര്യങ്ങൾ കാരണമായിട്ടുണ്ട്.

ഒരു ട്രെയിൻ യാത്രയിൽ മുക്കിയെടുത്ത ബിസ്ക്കറ്റ് കഷണങ്ങൾ Read More »

കുപ്പിക്കകത്തെ മഴയുടെ സുഗന്ധം

ലോകത്തിലെ പ്രണയ സ്മാരകങ്ങളിൽ ഏറ്റവും മുൻപിൽ ആണല്ലോ താജ് മഹലിന്റെ സ്ഥാനം. തന്റെ പ്രിയ പത്നി മുംതാസ് മഹലിന്റെ ഓർമയ്ക്ക് മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച താജ്മഹൽ, അദ്ദേഹത്തിന്റെ വിരഹത്തിന്റെ സ്മാരകമാണ്. മുംതാസിന്റെ മരണ ശേഷം അദ്ദേഹം പിന്നെ അത്തറുകൾ ഉപയോഗിച്ചിട്ടില്ല എന്നാണ് അറിവ്. അവർക്കുവേണ്ടി അത്തറുകൾ ഉണ്ടാക്കിയിരുന്നത് ഉത്തർപ്രദേശിലെ കന്നൗജ് എന്ന ഗ്രാമത്തിൽനിന്നാണ്. Photos : Divya Dugar അന്നും ഇന്നും കന്നൗജ് മുന്തിയ ഇനം അത്തറുകളുടെ ഉദ്പാദന കേന്ദ്രമാണ്. മനുഷ്യർ എന്നാണ് സുഗന്ധ തൈലങ്ങൾ

കുപ്പിക്കകത്തെ മഴയുടെ സുഗന്ധം Read More »

രായിരനെല്ലൂർ മല

ഡോ. കെ എസ് കൃഷ്ണ കുമാർ ചിത്രങ്ങൾ : അഖിൽ വിനോദ് ആദ്യമായി രായിരനെല്ലൂർ മല കയറിയത്. ഓരോ പ്രാന്തായിരുന്നു ഓരോ കാലവും. പ്രാന്തുണ്ടെന്ന തിരിച്ചറിവ് ഉള്ളത് നല്ലതാണ്. എങ്കിൽ മനോരോഗം അത്ര രൂക്ഷമല്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും ചികിത്സിച്ചാൽ ഭേദമാകുന്ന അവസ്ഥയിലാണെന്നുമൊക്കെ കളിയാക്കും. പ്രിയ ശിഷ്യൻ അഖിൽ നമ്പിയത്ത് എല്ലാ ഭ്രാന്തിനും എക്കാലവും കൂടെയുണ്ടാകും. ആദ്യമായി നാറാണത്ത് ഭ്രാന്തൻ്റെ രായിരനെല്ലൂർ മല കയറിയതാണ് ഓർമ്മ വരുന്നത്.   സുദേവൻ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ക്രൈം നമ്പർ: 89

രായിരനെല്ലൂർ മല Read More »

മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – ഭാഗം രണ്ട്

വി പി ആബിദ് ഞങ്ങളുടെ ബസ് ഡാമിന് മുകളിലൂടെ യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു . വളഞ്ഞും പുളഞ്ഞും റോഡ് , ഇരു വശങ്ങളിലും ഇരുട്ട് മാത്രം. കോശി നദിയിലെ ഈ  ഡാം ഒരുപാട് നാളുകളായി കാണണം എന്ന് മനസ്സിൽ വിചാരിച്ചിരുന്നു. രാത്രിയുടെ നിലാവിലും റോഡിന് ഇരു വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളിലെ പ്രകാശം കൊണ്ടും ഡാം കണ്ടു. ഈ ഡാം  നിർബന്ധമായും കാണണം എന്ന് മനസ്സിൽ കുറിച്ചിടാൻ കാരണം ഉണ്ട്., ബീഹാറിലെ സീമാഞ്ചൽ പ്രവിശ്യയിലാകെ എല്ലാ വർഷവും സംഭവിക്കുന്ന

മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – ഭാഗം രണ്ട് Read More »

kalapani-shinith-patyam

കഥ പറയും കാലാപാനി

ഷിനിത്ത് പാട്യം ജീവിതത്തിലെ പൊറുതിയില്ലായ്മകളെ മറികടക്കാൻ വേണ്ടിയാണ് ഞാൻ യാത്ര ചെയ്ത് തുടങ്ങിയത്. സഞ്ചാര സാഹിത്യ കൃതികൾ എന്റെ മനസ്സിൽ യാത്രയോടുളള പ്രണയത്തിന്റെ തീഷ്ണത വർദ്ധിപ്പിച്ചു. ‘വരൂ ഇന്ത്യയെ കാണാം’ എന്ന വാചകം മനസ്സിൽ പതിഞ്ഞത് അധ്യാപകനായതിന് ശേഷമാണ്. രാഷ്ട്ര മീമാംസ അധ്യാപകനായ എന്നെ സംബന്ധിച്ചെടുത്തോളം ഓരോ യാത്രയും അറിവ് നിർമ്മാണ പ്രക്രിയയുടെ ഭാഗമാണ്.. വടക്ക്-കിഴക്കൻ ഇന്ത്യൻ ഗ്രാമങ്ങളിൽ കണ്ട പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഞെട്ടിക്കുന്ന കാഴ്ചകൾ ഇന്ത്യയെക്കുറിച്ചുളള എന്റെ പൂർവ്വധാരണകളെ പൊളിച്ചെഴുതാൻ കാരണമായി. സ്വാതന്ത്ര്യം നേടി എഴുപതു

കഥ പറയും കാലാപാനി Read More »

Scroll to Top